വൈദീകർക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ 24ന്..

വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 24ന്.

വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് റോസറി റിലേയ്ക്ക് ‘നേതൃത്വം കൊടുക്കുന്നത്.

2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 13-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം വേദികളിൽ കഴിഞ്ഞ വർഷം ജപമാല അർപ്പണങ്ങൾ നടന്നുവെന്ന് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഓരോ വർഷവും വേദികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും ശ്രദ്ധേയമാണ്.

ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് എന്നവിധത്തിൽ ലോകം മുഴുവൻ ജപമാല ചൊല്ലി വലം വയ്ക്കുന്നതുവരെ തുടരുന്ന ജപമാലയജ്ഞം എന്നവിധത്തിലും സവിശേഷമാണിത്. നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും ഈ പ്രാർത്ഥനയിൽ അണിചേരുന്നുണ്ട്. ഈ ജപമാലയജ്ഞത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം പങ്കെടുക്കണമെന്നും ‘വേൾഡ് പ്രീസ്റ്റ്’ അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group