ജനപ്രതിനിധികൾ ജനങ്ങളെ ചതിച്ചു : ഷെവലിയർ അഡ്വ. വി. സി സെബാസ്റ്റ്യൻ

വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎൽഎമാരും നിയമസഭയിൽ പ്രമേയം പാസാക്കിയത് നിർഭാഗ്യകരമാണെന്നും ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ജനകീയ കോടതിയിൽ ചോദ്യം ചെയ്യണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഭരണഘടന ഉറപ്പാക്കി ഉദ്ഘോഷിക്കുന്ന ദേശീയതയേയും മതേതരത്വത്തേയും നിഷ്പ്രഭമാക്കി അവഗണിച്ച് ഇന്ത്യയെ മുഴുവൻ തീറെഴുതിയെടുക്കാൻ ഉതകുന്നതും, ജീവിതത്തിനു വെല്ലുവിളി ഉയർത്തി, ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അപാകതകളേറെയുമുള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാരിൻ്റെ സദുദ്ദേശപരമായ നീക്കം സ്വാഗതാർഹമാണ്.

കോൺഗ്രസ് ഭരണത്തിൽ അടിച്ചേൽപ്പിച്ച വഖഫ്നിയമത്തിന് പിന്തുണ നൽകുന്ന
കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും,
കാപഠ്യവുമാണ്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ
കണ്ണീരിന് സർക്കാർ പുല്ലവില കല്പിച്ചത് നിർഭാഗ്യകരമായിപ്പോയി. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്നവർ മതമൗലികവാദത്തിന്റെയും അവരുടെ വോട്ടുബാങ്കിന്റെയും അടിമത്വത്തിലേയ്ക്ക് വീഴുന്നുവെന്നതിൻ്റെ ഉദാഹരണമാണ് കേരളത്തിലെ നിയമസഭാസാമാജികരുടെ വഖഫ് പ്രമേയ നടപടിയെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group