മനുഷ്യശരീരക്കച്ചടവും ലൈംഗിക ചൂഷണവും നിർബ്ബന്ധിത തൊഴിലും ഒരു അപമാനവും മൗലിക മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് മാർപ്പാപ്പാ.
അനുവർഷം വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി 8-ന് മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഈ തിന്മയ്ക്കെതിരെ പോരാടുന്ന “തലിതകും” (Talitha Kum) എന്നറിയപ്പെടുന്ന സമർപ്പിതരുടെ ആഗോള ജാലത്തിൻറെ അറുപതോളം പ്രതിനിധികളെയും വത്തിക്കാനിൽ താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു.
ദശലക്ഷക്കണക്കിനാളുകളെ ഇരകളാക്കുന്ന ആഗോള പ്രതിഭാസമായ മനുഷ്യക്കടത്ത് നിർബ്ബാധം തുടരുകയാണെന്നും അതു സമൂഹത്തിൽ പുതിയ വഴികൾ കണ്ടെത്തുന്നുവെന്നും ആശങ്ക പ്രകടിപ്പിക്കുന്ന പാപ്പാ അതിനു മുന്നിൽ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ലയെന്നു പറഞ്ഞു.
ഏറ്റവും ദുർബ്ബലരായ ആളുകളെ കരുവാക്കി ലാഭം കൊയ്യുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്, നാം ഒറ്റക്കെട്ടായി പോരാടുകയും എല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും വേണമെന്ന് പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m