സ്വേച്ഛാധിപത്യ ഭരണകൂടം തട്ടിക്കൊണ്ടു പോയ ബിഷപ്പിന്റെ ആരോഗ്യനില വഷളാകുന്നു

നിക്കരാഗ്വയിൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തട്ടിക്കൊണ്ടു പോയ മതഗൽപ്പ ബിഷപ്പ് റോളാൻഡോ അൽവാരസിന്റെ ആരോഗ്യനില വഷളായതായി നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 19-ന് എഴുതിയ കുറിപ്പിൽ, ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമായതായി വെളിപ്പെടുത്തി.

“ബിഷപ്പ് റൊളാൻഡോ വീട്ടുതടങ്കലിൽ ആക്കപ്പെടുന്നതിനു മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ പതിവായി ഡോക്ടറെ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ,ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായിരിക്കുകയാണ്.

ബിഷപ്പ് റൊളാൻഡോ അൽവാരസിനെ ആഗസ്റ്റ് ആദ്യം മുതൽ ഒർട്ടേഗ പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ തടവിലാക്കിയിരുന്നു. ആഗസ്റ്റ് 19-ന് അദ്ദേഹത്തെ മനാഗ്വയിലേക്ക് തട്ടിക്കൊണ്ടു പോയി. അദ്ദേഹം ഇപ്പോഴും അവിടെ വീട്ടുതടങ്കലിൽ തുടരുകയാണ്. ലാ പ്രെൻസയുടെ അഭിപ്രായത്തിൽ, അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു വിചാരണയോ, ഔപചാരികമായ ആരോപണമോ ഇല്ല. ബിഷപ്പിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സെപ്റ്റംബർ 15-ന് യൂറോപ്യൻ പാർലമെന്റും അംഗീകരിച്ചു. ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയ ദിവസം, വൈദികരെയും വൈദികാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോഴും ചിപോട്ട് ജയിലിൽ കഴിയുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group