ക്രൈസ്തവരുടെ ചുടുനിണം വീണ കാണ്ടമാലിന്റെ മണ്ണിൽ നിന്ന് ഒരു വൈദികൻ കൂടി..

ക്രൈസ്തവ പീഡനങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ കാണ്ടമാലിന്റെ മണ്ണിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ ജീവസാക്ഷ്യമായി ഒരു വൈദികൻ കൂടി. ഫാ. രാജത് കുമാർ ഡിഗാലാണ് ആർച്ച് ബിഷപ് ജോൺ ബർവയുടെ കൈവയ്പ് ശുശ്രൂഷ വഴി പുരോഹിതനായി അഭിഷിക്തനായത്.ഭുവനേശ്വറിലെ സെന്റ് വിൻസെന്റ് പ്രോ കത്തീഡ്രലിൽ വച്ചായിരുന്നു അഭിഷേകച്ചടങ്ങ്.

2007-2008 വർഷങ്ങളിലായിരുന്നു കാണ്ടമാൽ കലാപം. ആ സമയത്ത് താൻ ഒരു കൗമാരക്കാരനായിരുന്നു. ദൈവകരങ്ങളിൽ ഞാൻ സുരക്ഷിതനായിരുന്നു. അദ്ദേഹം മറുപടിപ്രസംഗത്തിൽ നന്ദിയോടെ അനുസ്മരിച്ചു. ക്രൈസ്തവ മതപീഡനത്തിന്റെ ഈ മണ്ണിൽ നിന്ന് തന്നെ തിരഞ്ഞെടുത്തതിന് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group