കൊച്ചി: ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചു കൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.
സഭാതനയരുടെ വിത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട്തന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ നിരന്തരചർച്ചയാക്കാറുണ്ട്. എന്നിരുന്നാലും, അത്യന്തികമായി തിരുസഭ ഔദ്യോഗികമായി നല്കുന്ന നിർദ്ദേശങ്ങളും പഠനങ്ങളും ഉൾക്കൊള്ളുവാനും അവ നടപ്പിൽ വരുത്തുവാനുമാണ് സഭാതനയർ ശ്രമിക്കേണ്ടത്. അതിനുപകരം സഭയിലും സമൂഹത്തിലും ഉതപ്പ് നൽകുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. പരാതികൾക്ക് സഭാപരമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. അതിനാൽ വിവേകത്തോടെ പ്രവർത്തിക്കാനും, സഭ അവഹേളിതയാകുന്ന സന്ദർഭങ്ങളെ ഇല്ലാതാക്കാനും വിശ്വാസി സമൂഹം ജാഗ്രതയോടെ വർത്തിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group