അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റാലീന.
രാജ്യത്ത് താലിബാൻ നിലയുറപ്പിച്ച സാഹചര്യത്തിൽ രാജ്യത്തുള്ള വളരെക്കുറച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും അവിടം വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്നും അസ്ഥിരമായ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി. രണ്ട് ഇന്ത്യന്‍ വൈദികരെ നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ നാല് കന്യാസ്ത്രീകളെ അവരുടെ രാജ്യങ്ങളിലേക്കു മാറ്റുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു .1990 മുതല്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ അഫ്ഗാനില്‍ കാരിത്താസ് ഇറ്റാലീന പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ഇസ്ലാം മതസ്ഥര്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ താലിബാനെ ഭയപ്പെടുമ്പോള്‍ തീവ്രവാദികള്‍ ശത്രുക്കളായി കരുതുന്ന ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയമാണെന്നാണ് പത്രക്കുറിപ്പ് നല്‍കുന്ന സൂചന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group