ന്യൂഡൽഹി: ക്രൈസ്തവ ആരാധനാലയത്തിനു നേരേ ഹരിയാനയിലെ റോഹ്ത്തക്കിൽ ഹിന്ദു സംഘടനകളുടെ അക്രമണം. നിർബന്ധിത മതപരിവർത്തനം നടത്തുവെന്ന് ആരോപിച്ചാണ് ഇന്ദിര കോളനിയിലെ ആരാധനാലയത്തിനുള്ളിലേക്ക് അക്രമികൾ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്.
പോലീസ് ഇടപെട്ട് അക്രമികളെ നിയന്ത്രിച്ചു നിർത്തി. മറ്റേതൊരു ആരാധനാലയവും പോലെ ആളുകൾ പ്രാർഥിക്കുന്നതിനു മാത്രമാണ് ഇവിടെ വരുന്നതെന്നും യാതൊരു വിധത്തിലുള്ള മതപരിവർത്തനവും ഇവിടെ നടക്കുന്നില്ലെന്നും ആരാധനാലയത്തിന്റെ ചുമതലയുള്ള പുരോഹിതൻ വ്യക്തമാക്കി. ആരാധനാലയത്തിനു നേരേ ചിലർ പ്രക്ഷോഭത്തിനൊരുങ്ങുന്നതായി നേരത്തേന്നെ പോലീസിന്റെ മുന്നറിയിപ്പു കിട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു പ്രക്ഷോഭം നടക്കുമെന്നുള്ള വിവരം പോലീസിനു ലഭിച്ചിരുന്നതായും പക്ഷേ അക്രമികൾ ആരോപിക്കുന്നതുപോലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും റോഹ്ത്തക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മനോജ് കുമാർ അറിയിച്ചു.
ആറു വർഷമായി വിശ്വാസികൾ പ്രാർഥിച്ചു വരുന്ന പള്ളിയിൽ മതപരിവർത്തനം ഒന്നുംതന്നെ നടന്നിട്ടുള്ളതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്താൻ ആയിട്ടില്ല. അധികൃതരുടെ പരാതിയെത്തുടർന്ന് ആരാധനാലയത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group