ഛത്തീസ്ഗഡ് : കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയ്ക്കു കീഴിലുള്ള ബംഗ്ലാപ്പാറ സേക്രഡ് ഹാര്‍ട്ട് പള്ളിക്കുനേരേ നടന്ന അക്രമ സംഭവങ്ങളില്‍ ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ ആറു പേര് അറസ്റ്റില്‍. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പള്ളിയും തിരുസ്വരൂപങ്ങളും തകര്‍ക്കുന്നതിനു നേരിട്ടു നേതൃത്വം നല്കിയ ബിജെപി നാരായണ്‍പുര്‍ ജില്ലാ നേതാവ് രൂപസായ സലാം ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അക്രമം നടന്ന ബംഗ്ലാപ്പാറയിലെ പള്ളിക്കും സമീപത്തെ സ്ഥാപനങ്ങള്‍ക്കും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇരുപതോളം പോലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തെ സ്കൂളിനും ആശുപത്രിക്കും പോലീസ് കാവലുണ്ട്.
പള്ളിക്കും പള്ളിമേടയ്ക്കുമായി 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ജഗദല്‍പുര്‍ രൂപത അധികൃതര്‍ അറിയിച്ചു.
അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു സര്‍വ ആദിവാസി സമാജത്തിന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group