സോവിയറ്റ് ഭരണകൂടം പിടിച്ചെടുത്ത കീവിലെ ക്രൈസ്തവ ദൈവാലയം ഇനി വിശ്വാസികൾക്ക് സ്വന്തം

സോവിയറ്റ് ഭരണകാലത്ത് പിടിച്ചെടുത്ത് സംഭരണ കേന്ദ്രമാക്കുകയും പിന്നീട്, അൾത്താര മാറ്റി അവിടെ പിയാനോ സ്ഥാപിച്ച് സംഗീതശാലയാക്കി മാറ്റുകയും ചെയ്ത, യുക്രേനിയൻ തലസ്ഥാനമായ കീവിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദൈവാലയം ഇനി വിശ്വാസീ സമൂഹത്തിന് സ്വന്തം. ചരിത്ര പ്രാധാന്യം ഏറെയുള്ള സെന്റ് നിക്കോളാസ് കത്തീഡ്രലാണ് ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം വിശ്വാസികൾക്ക് തിരികെ ലഭിക്കുന്നത്. യുക്രേനിയൻ കത്തോലിക്കാ സഭയും കീവിന്റെ പ്രാദേശിക ഭരണാധിപന്മാരും തമ്മിൽ 2021ൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് ദൈവാലയം സഭയുടേത് മാത്രമായിത്തീർന്നത്.

യുക്രൈനിൽ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ, നിയമ നടപടികൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും, ഭരണകൂടത്തിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് സാംസ്‌കാരിക മന്ത്രി പുറത്തുവിട്ട പ്രസ്താവനയിൽ ആവർത്തിച്ച് ഉറപ്പിച്ചു. യുക്രൈനിലെ സാംസ്‌കാരിക മന്ത്രാലയം കൈക്കൊണ്ട ഈ നിർണായക തീരുമാനത്തെ ‘മാനസാന്തര അനുഭവ’മായാണ് വിശ്വാസീ സമൂഹം വിലയിരുത്തുന്നത്. 1899- 1909 കാലഘട്ടത്തിൽ നിർമിച്ച ഈ ദൈവാലയം, പൗരാണികതയുടെ കാര്യത്തിൽ കീവിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന കത്തോലിക്കാ ദൈവാലയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group