പൊളളുന്ന വെയിലും കനത്ത മഴയും അവഗണിച്ച് വിശുദ്ധവാരത്തിൽ മലയാറ്റൂർ മല കയറിയത് ലക്ഷകണക്കിന് തീർഥാടകർ.
ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണയായി മുട്ടുകുത്തി മലകയറുന്നവരും വഴിപാടായി ചെറിയ പാറക്കല്ലുകൾ തലയിൽവച്ച് കയറുന്ന വിശ്വാസികളും ദൂരസ്ഥലങ്ങളിൽനിന്ന് നടന്നുവന്ന് നഗ്നപാദരായി മലകയറുന്നവരും കുരിശുമുടി തീർഥാടനത്തിലെ ഭക്തിയുടെ ആഴം വെളിവാക്കുന്ന കാഴ്ചകളായി.
വർഷം മുഴുവൻ തീർഥാടനത്തിനായി സൗകര്യമൊരുങ്ങുന്ന കുരിശുമുടിയിൽ വലിയ നോമ്പിന്റെ ആരംഭം മുതൽ നോമ്പുകാല തീർഥാടനത്തിൽ പങ്കാളികളാകാൻ വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും മണപ്പാട്ടുചിറയ്ക്കു സമീപം സ്ഥിതിചെയ്യുന്ന വിമലഗിരി മേരി ഇമാക്കുലേറ്റ് പള്ളിയിലും ഉയിർപ്പു തിരുക്കർമങ്ങളിൽ തീർഥാടകരടക്കം നിരവധിപേർ പങ്കെടുത്തു.
മലയാറ്റൂർ താഴത്തെ പള്ളിയിലും കുരിശുമുടിയിലും പുതുഞായർ തിരുനാളിന് 21ന് കൊടിയേറും. 24നാണ് പുതു ഞായർ തിരുനാൾ. എട്ടാമിടം ആഘോഷിക്കുന്ന മെയ് ഒന്ന് വരെ കുരിശുമുടിയിലേക്ക് തീർഥാടകരുടെ തിരക്ക് തുടരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group