ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണ്ണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്‌നേഹത്തെ പ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവ സാക്ഷ്യം നൽകി ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. നമ്മുടെ പ്രഘോഷണം നാം ജീവിക്കുന്ന ഇടങ്ങളിൽ നിന്ന് ആരംഭിക്കണം. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടല്ല മറിച്ച്, നമ്മെ നോക്കുകയും പിടിച്ചുയർത്തുകയും ചെയ്ത സ്‌നേഹത്തിന്റെ സൗന്ദര്യത്തിന് സാക്ഷ്യം നൽകിക്കൊണ്ടാണ് അത് ആരംഭിക്കേണ്ടത്.’പാപ്പാ കുറിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group