കമ്മ്യൂണിസത്തിനെതിരെ പോരാട്ടം നടത്തിയ കർദ്ദിനാളിനെക്കുറിച്ചുള്ള സിനിമ പ്രദർശനത്തിനെത്തുന്നു

സഭയെ തകർക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് അധികാരികൾക്കെതിരെ നിലകൊണ്ട പോളിഷ് കർദ്ദിനാളിനെക്കുറിച്ചുള്ള സിനിമ നവംബറിൽ പ്രദർശനത്തിനെത്തുന്നു. ‘പ്രൊഫെറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. പോളിഷ് ജനതയെ അവരുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ച വാഴ്ത്തപ്പെട്ട സ്റ്റെഫാൻ വൈസിൻസ്കിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

1901 ആഗസ്റ്റ് മൂന്നിന് ജനിച്ച് 1981 മെയ് 28 ന് അന്തരിച്ച കർദ്ദിനാൾ, ആദ്യകാല ങ്ങളിൽ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിനെതിരെ ധീരമായി സംസാരിക്കുകയും കത്തോലിക്കാ സഭയ്ക്കും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള അവരുടെ ആക്രമണങ്ങൾക്കെതിരെ ധീരമായി നിലകൊള്ളുകയും ചെയ്തു.ആർച്ചു ബിഷപ്പ് എന്ന നിലയിൽ, അന്നത്തെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് പോളണ്ടിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ തടവിലാക്കിയിരുന്നു. ഇങ്ങനെ സംഭവബഹുലമായ കർദിനാളിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഈ ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ മൈക്കൽ കോണ്ട്രാറ്റ് ആണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ പോളിഷ് ഭാഷയിൽ 126 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നവംബറിൽ പോളണ്ടിലും യുണൈറ്റഡ് കിംഗ്ഡത്തിലും റിലീസ് ചെയ്യും. അടുത്ത വർഷം സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group