വിശുദ്ധ ജീവിതം നയിച്ച പ്രേഷിതരത്നമാണു ഫാ. ജോസഫ് മാലിപ്പറമ്പിൽ : മാർ തോമസ് പാടിയത്ത്

ജോസഫ് മാലിപ്പറമ്പിലച്ചൻ വിശുദ്ധ ജീവിതം നയിച്ച പ്രേഷിതരത്നമാണെന്നും കത്തോലിക്കാ സഭയുടെ വിശുദ്ധി ഇന്ന് നിലനിൽക്കുന്നത് വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നു പോയ അനേകം വിശുദ്ധ വ്യക്തിത്വങ്ങളിലൂടെ ആണെന്നും മാർ തോമസ് പാടിയത്ത്.

ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ നടന്ന ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും പ്ലാറ്റിനം ജൂബിലി വർഷത്തിൽ കേരള സംസ്ഥാന സമിതി ആരംഭിക്കുന്ന ഫാ. മാലിപ്പറമ്പിൽ തീർത്ഥാടനവും ഡയറക്ടേഴ്സ് ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാൻ.

സംസ്ഥാന പ്രസിഡന്‍റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ആർപ്പൂക്കര ശാഖ ഡയറക്ടർ ഫാ. ആന്‍റണി കാട്ടുപ്പാറ ആമുഖ പ്രഭാഷണവും നടത്തി, ബിനോയി പള്ളിപ്പറമ്പിൽ, സിസ്റ്റർ ലിസ്നി എസ്ഡി, കുമാരി അതുല്യ ജോസ്, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോഷി പാണംപറമ്പിൽ, ഫാ. ഫ്രാൻസിസ് കുറ്റിക്കൽ എംഎസ്ടി, കുടമാളൂർ മേഖലാ ഓർഗനൈസർ മെറിൻ അന്ന മാത്യു, കൊല്ലം റീജണൽ ഓർഗനൈസർ സോയി ദേവസ്യ മാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group