ഫാ. വർഗീസ് മുഴുത്തേറ്റിന് വിടനൽകി നാട്…

കൊച്ചി : മദ്യനിരോധന സമിതി സംസ്ഥാന രക്ഷാധികാരിയും മുൻ പ്രസിഡന്‍റും വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്‍റ് ജോസഫ് പ്രോവിൻസ് അംഗവുമായ ഫാ. വർഗീസ് മുഴുത്തേറ്റിന്റെ മൃതദേഹ സംസ്കാരം കോട്ടയം, അടിച്ചിറ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ നടന്നു.

സംസ്ഥാനത്തെ മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫാ. വർഗീസ് മുഴുത്തേറ്റ് കേരള മദ്യ നിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ ചുമതലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിച്ചു കിട്ടാനായുള്ള, 953 ദിവസത്തെ മലപ്പുറം സമരത്തിലും ഹൈക്കോടതി പ്രൊട്ടക്‌ഷനിൽ പ്രവർത്തിച്ചുപോന്ന താമരശേരി ബാർ അടപ്പിച്ച 160 ദിവസ സമരത്തിലും നേതൃത്വം വഹിച്ചു. ഒന്നര ദശാബ്ദമായി കേരളത്തിൽ നടന്ന എല്ലാ മദ്യനിരോധന സമരങ്ങളിലും വാഹന ജാഥകളിലും ഫാ. മുഴുത്തേറ്റ് സജീവമായി പങ്കെടുത്തിരുന്നു. അധഃസ്ഥിത വിഭാഗങ്ങളെയും മദ്യത്തിനടിമപ്പെട്ട കുടുംബങ്ങളെയും പുനരുദ്ധരിക്കാൻ നിരവധി ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി.

തൊടുപുഴ, നെടിയശാല മുഴുത്തേറ്റ് ഔസേപ്പിന്‍റെയും അന്നയുടെയും മകനായി 1938 ജനുവരി 30നു ജനിച്ച അദ്ദേഹം, വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ വിദ്യാഭ്യാസ സാമൂഹിക ഭരണനിർവഹണമേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തി. വിൻസെൻഷ്യൻ സഭയുടെ വിദ്യാഭ്യാസ ചുമതലയുള്ള ജനറൽ കൗൺസിലറും തൊടുപുഴ, കുറവിലങ്ങാട് ഡി പോൾ സ്കൂളുകളുടെ പ്രിൻസിപ്പലും ആയിരുന്നു. ഗാന്ധിജി പീസ് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group