ഹരിയാനയിൽ 2 സുവിശേഷ പ്രഘോഷകരെ ആക്രമിച്ചു, ബൈബിൾ അഗ്നിക്കിരയാക്കി

ഹരിയാനയിൽ സുവിശേഷപ്രഘോഷകരായ രണ്ടുപേർക്ക് തീവ്രഹിന്ദുത്വവാദികളുടെ കൊടിയ മർദ്ദനം.

പണം വാഗ്ദാനം ചെയ്ത് മറ്റ് മതവിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു മർദ്ദനം. ഒരു കുടുംബത്തെ സന്ദർശിച്ച് പ്രാർത്ഥിച്ചു മടങ്ങുന്ന വഴിക്കായിരുന്നു സുവിശേഷ പ്രഘോഷകരായ സഞ്ജയ് കുമാറിനും ഇന്ദ്രജിത്തിനും മർദ്ദനമേറ്റത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ബൈബിളും ആക്രമികൾ കത്തിച്ചു.അക്രമികൾ കൂട്ടം കൂടി നിന്ന് സുവിശേഷപ്രഘോഷകരെ ചോദ്യം ചെയ്യുന്നതും അലറിവിളിക്കുന്നതും കാഴ്ചക്കാരായ ചിലർ
മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഡ്രൈവിംങ് ലൈസൻസും ഐ ഡി കാർഡും പിടിച്ചുവാങ്ങിയതിന് ശേഷമായിരുന്നു മർദ്ദനം.

എന്നെ മർദ്ദിച്ചതിൽ എനിക്ക് വേദനയില്ല. പക്ഷേ എന്റെ ബൈബിൾ… അതെന്റെ ജീവനായിരുന്നു . സഞ്ജയ് കുമാർ സങ്കടത്തോടെ പറയുന്നു.

നിന്റെ ക്രിസ്തുവിനെ കത്തിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ ബൈബിളിന് തീ കൊളുത്തിയതെന്നും സഞ്ജയ് കുമാർ പറഞ്ഞു .
ഹനുമാൻ ഭജൻ പാടാനും സമീപത്തുള്ള ക്ഷേത്രത്തിലെത്തിച്ച് ഹൈന്ദവാരാധന നടത്താനും ശ്രമമുണ്ടായി. അവർ ബലമായി ഞങ്ങളെ കാറിനുളളിലാക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ ചെറുത്തുനിന്നു. ഇന്ദ്രജിത്ത് പറഞ്ഞു.

2021 ൽ മാത്രം ഇന്ത്യയിൽ 486 ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ക്രൈസ്തവർക്കെതിരെ തുടർച്ചയായി രാജ്യത്ത് നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group