വീണ്ടും നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ ആക്രമണം; 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി.

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്കു നേരെ ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. കഴിഞ്ഞദിവസം ബോർണോ സംസ്ഥാനത്തെ ചിബോക്ക് പ്രദേശത്താണ് കലാപകാരികൾ ക്രൈസ്തവരെ കൊല്ലുകയും രണ്ട് ദൈവാലയങ്ങൾ നശിപ്പിക്കുകയും 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തത്.

“തീവ്രവാദികൾ ക്രൈസ്തവ സമൂഹത്തെ വളഞ്ഞതിനു ശേഷം വെടിവയ്ക്കു കയായിരുന്നു. രക്ഷപ്പെടാൻ കഴിയാതെ വന്ന ആൾക്കാരിൽ നിന്നും അവർ 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു” – ദൃക്സാക്ഷികൾ പറയുന്നു.
ക്രൈസ്തവർക്കെതിരെ നൈജീരിയയിൽ ആക്രമണം തുടർക്കഥയാവുകയാണ് ഭരണകൂടത്തിന്റെ നിസ്സംഗതയും ആക്രമണം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group