വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ വൻമാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ (കൂരിയ) വൻമാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ പുതിയ അപ്പസ്തോലിക രേഖ പുറത്തിറക്കി. ഇതനുസരിച്ച് മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പെടെ ഏതു കത്തോലിക്കർക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനാവും. നിലവിൽ അഭിഷിക്തർ (പ്രധാനമായും കർദിനാൾമാർ) ആണ് വിവിധ വകുപ്പുകളുടെ തലപ്പത്ത്.

‘പ്രേഡീക്കേറ്റ് ഇവാൻജലിയം’ (ദൈവവചനം പ്രഘോഷിക്കുക) എന്ന പുതിയ ഭരണരേഖ പന്തക്കുസ്ത ദിനമായ ജൂൺ 5നു നിലവിൽ വരും. 9 വർഷമെടുത്തു തയാറാക്കിയ 54 പേജുള്ള പുതിയ ഭരണരേഖ ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്റെ 9–ാം വാർഷിക ദിനവും വിശുദ്ധ യൗസേപ്പിന്റെ തിരുനാളുമായ ഇന്നലെയാണ് പുറത്തിറക്കിയത്. 1988 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറത്തിറക്കിയ ‘പാസ്തർ ബോനുസ്’ എന്ന അപ്പസ്തോലിക രേഖയ്ക്കു പകരമാണിത്.

പുതിയ ഭരണരേഖ അനുസരിച്ച് എല്ലാ കത്തോലിക്കർക്കും വചനപ്രഘോഷണത്തിന് ഉത്തരവാദിത്തമുണ്ടെന്നു മാർപാപ്പാ പറഞ്ഞു. മാർപാപ്പയ്ക്കും മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും മാത്രമല്ല, അൽമായർ ഉൾപ്പെടെ സഭയിലെ എല്ലാ അംഗങ്ങളും ഈ ചുമതല നിർവഹിക്കേണ്ടവരാണ്. ഭരണ വകുപ്പുകളുടെ എണ്ണം 16 ആയി ഏകോപിപ്പിച്ച് പേര് ‘ഡികാസ്റ്ററി’ എന്നു മാറ്റിയിട്ടുമുണ്ട് (നേരത്തേ കോൺഗ്രിഗേഷൻ).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group