പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ തക്കാര്‍പര്‍ ഗ്രാമത്തിലുള്ള ഇന്‍ഫന്റ് ജീസസ് കത്തോലിക്കദൈവാലയത്തില്‍ അതിക്രമിച്ചുകയറി പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം തകര്‍ക്കുകയും ദൈവാലയ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ കത്തിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കാവല്ക്കാരനെ തോക്കുചൂണ്ടി ഭീഷണപ്പെടുത്തിയ ശേഷമായിരുന്നു അക്രമം നടത്തിയത്. ഖാലിസ്ഥാന്‍ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ട് നാലു യുവാക്കള്‍ മാതാവിന്റെ തിരുസ്വരൂപം കോടാലികൊണ്ട് വെട്ടിപ്പൊട്ടിക്കുന്നതും കാര്‍ കത്തിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.ക്രൈസ്തവ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് അകാല്‍ തക്ത് തലവന്‍ ജതേദാര്‍ പ്രസ്താവന ഇറക്കിയ ദിവസംതന്നെയാണ് അക്രമം നടന്നതും.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group