കോട്ടയം : എയ്ഡഡ് മേഖലയിലെ അധ്യാപക നിയമന അംഗീകാരത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ എഡ്യൂക്കേഷന്‍ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിന് അര്‍ഹമായ നിയമനങ്ങള്‍ നല്കാന് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് തയാറാകുമ്പോഴും കേരളത്തിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ആയിരക്കണക്കിന് നിയമനങ്ങള്‍ സംസ്ഥാന ഗവണ്മെന്റിന്റെ അനാസ്ഥ കാരണം നടക്കാതെ പോകുകയാണ്.
കോടതി വിധി അനുസരിച്ചുള്ള നിയമനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് മാനേജ്മെന്റിനെ അനുവദിക്കണം. ഒരേ ദിവസം നടത്തിയ നിയമനങ്ങളില്‍ ഒരു വിഭാഗം അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുമ്പോള്‍ അതേ വിഭാഗത്തില്‍പ്പെട്ട മറ്റ് അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാതെയിരിക്കുന്നത് വിരോധാഭാസമാണ്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമന കാര്യങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ അനീതി നിലനില്‍ക്കുന്നുണ്ട്. അധ്യാപക സ്ഥലം മാറ്റങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതും രാജി, മരണം, സ്ഥലംമാറ്റം തുടങ്ങിയ ഒഴിവുകളില്‍ പോലും നിയമനങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതിലും അധ്യാപകര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം. പലതരം നിയമങ്ങളിലൂടെ ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതായും യോഗം അഭിപ്രായപ്പെട്ടു.
സീറോ മലബാര്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപതാധ്യക്ഷൻ മാര്‍ ജോസഫ് പാംബ്ലാനി, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ.മനോജ് കറുകയില്‍, ഫാ.ഡൊമിനിക് അയിലൂപ്പറമ്പില്‍, ഫാ.മാത്യു മുണ്ടക്കല്‍, ഫാ.തോമസ് പുതിയകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group