സുവിശേഷ പ്രഘോഷണം നടത്തിയതിന് ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തി..

ഉഗാണ്ടയിൽ സുവിശേഷ പ്രഘോഷണം നടത്തിയതിന് ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തി. കിബുക്കു ജില്ലയിലെ മോളു ഗ്രാമത്തിൽ ജൂലൈ മൂന്നാം തീയതിയാണ് കൊലപാതകം നടന്നതെന്ന് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. സിമോല്യ ലത്തിഫു എന്ന നാല്‍പ്പത്തിയേഴുകാരനെ വാൾ ഉപയോഗിച്ചാണ് മൂന്ന് ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ഒളിച്ചിരുന്ന ഏതാനും ചില ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് സിമോല്യ ലത്തിഫുവിനെ കൊലപാതകികൾ ചോദ്യം ചെയ്തതെന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തി.

അലി ബുയിൻസ എന്ന ആളാണ് വാള്‍ ഉപയോഗിച്ച് സിമോല്യയുടെ ശിരസ്സിൽ മുറിവേൽപ്പിച്ചത്. 30 മിനിറ്റോളം അദ്ദേഹത്തിന്റെ ശരീരം അവിടെത്തന്നെ കിടന്നു. കൊലപാതകത്തെ തുടര്‍ന്നു പ്രാദേശിക ദേവാലയ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group