വായ്പയുടെ പേരിലുള്ള ജപ്തികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഇതു തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കാത്തത് അപകടകരമായ സാഹചര്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ജപ്തി ഭീഷണി മൂലം കൊല്ലത്ത് പെൺകുട്ടിയെ ആത്മഹത്യയിലേക്കു തള്ളി വിട്ടത് സർക്കാരിന്റെ ഉത്തരവാദിത്വക്കുറവാണ്. സർഫാസി നിയമപ്രകാരം ജപ്തി ബോർഡുകൾ വയ്ക്കാൻ പാടില്ലാത്തതാണ്. ഇതറിഞ്ഞിട്ടും ബോർഡ് സ്ഥാപിച്ചവർക്കെതിരേ നരഹത്യക്കു കേസെടുക്കണം.
വായ്പയെടുക്കുന്ന സാധാരണക്കാരിൽ നിന്ന് ബാങ്കുകൾ വലിയ പലിശയാണ് ഈടാക്കുന്നത്. വൻകിട കോർപറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കോടിക്കണക്കിനു രൂപയുടെ കുടിശിക എഴുതിത്തള്ളാൻ സർക്കാരുകളും ബാങ്കുകളും ഒത്തു കളിക്കുന്നു. അവർക്കു ജപ്തിയും ഭീഷണിയും ഇല്ല. പാവപ്പെട്ടവന്റെ കുടിശികയ്ക്ക് ഭീഷണിയും ഉപദ്രവങ്ങളും തുടർക്കഥയാകുന്നു.
ഇത്തരം നടപടികളിൽനിന്ന് ബാങ്കുകളെ വിലക്കാനും നടപടിയെടുക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃസമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബിഷപ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ഭാരവാഹികളായ ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി നെട്ടനാനി, മാത്യു കല്ലടിക്കോട്, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, ട്രീസ സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group