ഈശോയുടെ പീഡാനുഭവത്തിന്റെ 24 മണിക്കൂറുകളെ കുറിച്ച് നമുക്ക് ധ്യാനിക്കാം

    60 വർഷം കിടപ്പുരോഗിയായിരുന്ന ഇറ്റാലിയൻ മിസ്റ്റിക്കായിരുന്നു ലൂയിസ പിക്കറേത്ത (1865- 1947). ദൈവഹിതത്തിന്റെ അനന്ത രഹസ്യങ്ങളെക്കുറിച്ച് വെളിപാടുകൾ ലഭിച്ചിരുന്ന ലൂയിസ 1899 മുതൽ 1939 വരെ നീണ്ട 40 വർഷം തന്റെ കുമ്പസാരക്കാരന്റെ ആവശ്യപ്രകാരം അതെല്ലാം രേഖപ്പെടുത്താൻ തുടങ്ങി.
    ഈശോയുടെ പീഡാനുഭവ സഹനങ്ങളിലൂടെ യാത്ര ചെയ്യാൻ നിരവധി അവസരം കിട്ടിയ ഈ പുണ്യവതി’നമ്മുടെ കർത്താവ് യേശു ക്രിസ്തുവിന്റെ പീഡാനുഭവ മണിക്കൂറുകൾ’ (The Hours of the Passion of Our Lord Jesus Christ) എന്ന ഗ്രന്ഥം രചിച്ചു.

    ഈശോ തന്നെ സംസാരിക്കുന്ന ഈ ഗ്രന്ഥം മുട്ടുകുത്തി നിന്ന് വായിക്കാനാണ് വിശുദ്ധ പീയൂസ് 10-ാമൻ പാപ്പ ആവശ്യപ്പെടുന്നത്. ഈശോയുടെ പീഡാനുഭവ സംഭവങ്ങളെ 24 മണിക്കൂറുകളുള്ള ഒരു ക്ലോക്കായി തിരിച്ചിരിക്കുന്ന ലൂയിസ ഓരോ മണിക്കൂറിലും എന്തു സംഭവിച്ചെന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

    ഒന്നാം മണിക്കൂർ: വൈകിട്ട് 5.00 മുതൽ 6.00 വരെ

    ഈശോ തന്റെ ഏറ്റവും പരിശുദ്ധയായ മാതാവിനോട് വിട ചോദിക്കുന്നു.

    രണ്ടാം മണിക്കൂർ : വൈകിട്ട് 6.00 മുതൽ 7.00വരെ

    ഈശോ മറിയത്തിന്റെ അടുത്തുനിന്ന് സെനക്കളിലേക്കു പോകുന്നു.

    മൂന്നാം മണിക്കൂർ : വൈകിട്ട് 7.00 മുതൽ 8.00വരെ

    നിയമപരമായ അത്താഴം.

    നാലാം മണിക്കൂർ : 8.00 മുതൽ 9.00 വരെ

    ദിവ്യകാരുണ്യ അത്താഴം. ദിവ്യകാരുണ്യ അത്താഴത്തിൽ രണ്ടു കാര്യങ്ങൾ നടക്കുന്നു.

    1, ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നു. 2, വിശുദ്ധ കുർബാന സ്ഥാപിക്കുന്നു.

    അഞ്ചാം മണിക്കൂർ: 9.00 മുതൽ 10.00 വരെ

    ഗെത്‌സെമനി തോട്ടത്തിലെ വേദനയുടെ ആദ്യ മണിക്കൂർ.

    ആറാം മണിക്കൂർ : 10.00 മുതൽ 11.00 വരെ

    ഗെത്‌സെമനി തോട്ടത്തിലെ വേദനയുടെ രണ്ടാം മണിക്കൂർ.

    ഏഴാം മണിക്കൂർ : രാത്രി 11.00 മുതൽ 12.00 വരെ

    ഗെത്‌സെമനി തോട്ടത്തിലെ വേദനയുടെ മൂന്നാം മണിക്കൂർ.

    എട്ടാം മണിക്കൂർ : അർദ്ധരാത്രി മുതൽ 1.00 മണി വരെ

    ഈശോയെ പടയാളികൾ പിടികൂടുന്നു.

    ഒൻപതാം മണിക്കൂർ : 1.00 മുതൽ 2.00 വരെ

    ഒരു വരമ്പിൽനിന്ന് വലിച്ചെറിയപ്പെട്ട ഈശോ കെദ്രോൻ അരുവിയിൽ വീഴുന്നു.

    പത്താം മണിക്കൂർ : 2.00 മുതൽ 3.00 വരെ

    ഈശോയെ അന്നാസിന്റെ മുമ്പിൽ ഹാജരാക്കുന്നു.

    പതിനൊന്നാം മണിക്കൂർ: 3.00 മുതൽ 4.00 വരെ

    ഈശോ കയ്യഫാസിന്റെ വീട്ടിൽ.

    പന്ത്രണ്ടാം മണിക്കൂർ : 4.00 മുതൽ 5.00 വരെ

    ഈശോ പടയാളികളുടെ നടുവിൽ.

    പതിമൂന്നാം മണിക്കൂർ : 5.00 മുതൽ 6.00 വരെ

    ഈശോ കാരാഗ്രഹത്തിൽ.

    പതിനാലാം മണിക്കൂർ : 6.00 മുതൽ 7.00വരെ

    ഈശോ വീണ്ടും കയ്യഫാസിന്റെ മുമ്പിൽ വരുന്നു, അവൻ മരണശിക്ഷയ്ക്ക് അർഹനാണന്ന് സ്ഥിരീകരിച്ച് പീലാത്തോസിന്റെ അടുത്തേക്കു അയക്കുന്നു.

    പതിനഞ്ചാം മണിക്കൂർ : 7.00 മുതൽ 8.00 വരെ

    ഈശോ പീലാത്തോസിന്റെ മുമ്പിൽ, പീലാത്തോസ് അവനെ ഹേറോദോസിന്റെ പക്കലേക്കു അയക്കുന്നു.

    പതിനാറാം മണിക്കൂർ : 8.00 മുതൽ 9.00 വരെ

    ഈശോയെ പീലാത്തോസിന്റെ അടുക്കൽ തിരികെ കൊണ്ടുവരികയും ബറാബാസിന്റെ പിന്നിൽ നിർത്തുകയും ചെയ്യുന്നു, ഈശോയെ ചമ്മട്ടിക്കൊണ്ടടുപ്പിക്കുന്നു.

    പതിനേഴാം മണിക്കൂർ : 9.00 മുതൽ 10.00 വരെ

    ഈശോയെ മുൾക്കിരീടം അണിയിപ്പിക്കുന്നു, ‘ഇതാ മനുഷ്യൻ’ എന്ന് പറഞ്ഞ് പീലാത്തോസ് ഈശോയെ ജനക്കൂട്ടത്തിനു മുമ്പിൽ അവതരിപ്പിക്കുന്നു. പിന്നീട് ഈശോയെ മരണത്തിന് വിധിക്കുന്നു.

    പതിനെട്ടാം മണിക്കൂർ : 10.00 മുതൽ 11.00 വരെ

    ഈശോ കുരിശുമെടുത്ത് കാൽവരിയിലേക്ക് നടക്കുന്നു, ഈശോയുടെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു.

    പത്തൊമ്പതാം മണിക്കൂർ : 11.00 മുതൽ 12.00 വരെ

    ഈശോയെ കുരിശിൽ തറയ്ക്കുന്നു.

    ഇരുപതാം മണിക്കൂർ : 12.00 മുതൽ 1.00 വരെ

    കുരിശിലെ വേദനയിലെ ഒന്നാം മണിക്കൂർ, കുരിശിൽനിന്നുള്ള ഈശോയുടെ ഒന്നാം വചനം.

    ഇരുപത്തിയൊന്നാം മണിക്കൂർ:

    1.00 മുതൽ 2.00 വരെ

    കുരിശിലെ വേദനയിലെ രണ്ടാം മണിക്കൂർ, കുരിശിൽനിന്നുള്ള ഈശോയുടെ രണ്ടും മൂന്നും നാലും വചനങ്ങൾ.

    ഇരുപത്തിരണ്ടാം മണിക്കൂർ : 2.00 മുതൽ 3.00 വരെ

    കുരിശിലെ വേദനയിലെ മൂന്നാം മണിക്കൂർ, കുരിശിൽ നിന്നുള്ള ഈശോയുടെ അഞ്ചും ആറും ഏഴും വചനങ്ങൾ, ഈശോയുടെ മരണം.

    ഇരുപത്തിമൂന്നാം മണിക്കൂർ : 3.00 മുതൽ 4.00 വരെ

    ഈശോയുടെ വിലാപ്പുറം കുന്തം കൊണ്ടു കുത്തി തുറക്കുന്നു. കുരിശിൽനിന്ന് ശരീരം താഴെയിറക്കുന്നു.

    ഇരുപത്തിനാലാം മണിക്കൂർ : 4.00 മുതൽ 5.00 വരെ

    ഈശോയെ സംസ്‌ക്കരിക്കുന്നു. ഏറ്റവും ഏകാകിയായ മറിയം.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group