ഡോട്ടേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്സി സന്യാസ സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന (കെ.വി. സുധ)യുമായി ബന്ധപ്പെട്ടു ചില മലയാള മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു സന്യാസ സഭാ നേതൃത്വം.
സത്യാവസ്ഥ മനസ്സിലാക്കി കന്നട മാധ്യമങ്ങൾ ഈ ആരോപണങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിൽനിന്നു പിന്തിരിഞ്ഞപ്പോൾ മലയാള മാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സഭാ അധികൃതർ പറഞ്ഞു.
സിസ്റ്റർ എൽസീനയുടെ സഹോദരിയായ സിസ്റ്റർ തന്നെ രംഗത്തു വന്നു സത്യാവസ്ഥ വെളിപ്പെടുത്തിയതു കർണാടക പോലീസിനും മനസ്സിലായിട്ടുണ്ട്. അതിനാൽ ഏവരും യാഥാർഥ്യം മനസിലാക്കണമെന്നു പ്രൊവിഷൽ സുപ്പീരിയർ സിസ്റ്റർ മാർഗരറ്റ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
സിസ്റ്റര്‍ എല്‍സീനയെ അവരുടെ മൂത്ത സഹോദരിയായ കന്യാസ്ത്രീയാണ് ചികിത്സയ്ക്കായി കൊണ്ടു പോകാൻ മുന്‍കൈയെടുത്തത്. മാര്‍ച്ച് പകുതിയോടെ 10 ദിവസത്തെ അവധിക്കു വീട്ടില്‍ പോവുകയാണെന്നു പറഞ്ഞു മഠത്തില്‍ നിന്നിറങ്ങിയ സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളെ കാണാന്‍ സ്വന്തം ഭവനത്തില്‍ പോയില്ലെന്ന് തങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞു. സത്യം മനസിലാക്കിയ കര്‍ണാടകത്തിലെ മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചു.
എല്സീനയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് കേരളത്തിലെ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പരസ്യപ്പെടുത്തി സന്യാസസഭയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ പരിശ്രമിക്കുന്നതു തീര്‍ത്തും വേദനാജനകമാണ്. സഭയോട് എന്നതിനേക്കാള്‍, സിസ്റ്റർ എല്‍സീനയോട് തന്നെയാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ കൂടുതല്‍ വലിയ പാതകം ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group