മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുങ്ങി പാക്കിസ്ഥാൻ

ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കുപ്രസിദ്ധി നേടിയ പാകിസ്ഥാനിൽ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുങ്ങി വിശ്വാസീ സമൂഹം.

‘പരിശുദ്ധ മേരി, കരുണയുടെ അമ്മ’ എന്ന ആപ്തവാക്യവുമായി പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക്പുര ഗ്രാമത്തിലെ മരിയാമബാദ്’ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിലാണ്സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 11 വരെ 73-ാമത് തീര്‍ത്ഥാടനം നടക്കുക.

‘പാകിസ്ഥാനിലെ വേളാങ്കണ്ണി’ എന്നാണ് മരിയാമബാദ് അറിയപ്പെടുന്നത് മരിയാമബാദ് എന്ന ഉറുദ് വാക്കിന്റെ അര്‍ത്ഥം‘മേരിയുടെ പട്ടണം’ എന്നാണ് .

മഹാമാരിക്കു ശേഷം 2021ല്‍ പ്രാദേശിക ഭരണകൂടം തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ വാര്‍ത്തയോടെയാണ് പാക്കിസ്ഥാനില്‍ മാത്രം അറിയപ്പെട്ടിരുന്ന മരിയാമബാദ് തീര്‍ത്ഥാടനം വിഖ്യാതമായി മാറിയത്. വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ 12 ലക്ഷത്തില്‍പ്പരം പേരാണ് ഇവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തുക. ഇത്തവണത്തെ തീര്‍ത്ഥാടകരുടെ എണ്ണത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളോടെയാകും തീര്‍ത്ഥാടനം നടക്കുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group