കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം: അനുശോചനം അറിയിച്ച് മാർപാപ്പാ

ഹെയ്തി: ആയുധധാരികളുടെ ആക്രമണത്തിൽ ഹെയ്തിയിൽ വർഷങ്ങളായി മിഷൻ പ്രവർത്തനം നടത്തുന്ന ഇറ്റാലിയൻ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ .

ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ ഗോസ്പൽ ഓഫ് സെന്റ് ചാൾസ് ഡി ഫുക്കോൾഡ് എന്ന സന്യാസിനി സമൂഹത്തിലെ അംഗമായ ലൂയിസയാണ് കഴിഞ്ഞ ദിവസം അജ്ഞാതരായ ആയുധധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിന് ശേഷം അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കവേയാണ് ലൂയിസ ഡെൽ ഓർട്ടോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം നടന്ന ത്രികാല പ്രാർത്ഥനക്ക് ശേഷമാണ് സിസ്റ്റർ ലൂയിസയുടെ മരണത്തിൽ പാപ്പാ അനുശോചനം അറിയിച്ചത്.സിസ്റ്റർ ലൂയിസയുടെ ബന്ധുക്കൾക്കും, സഹ സന്യാസിമാർക്കും താൻ സമീപസ്ഥനാണെന്നും പാപ്പാ പറഞ്ഞു. രക്തസാക്ഷിത്വം വരിക്കുന്നത് വരെ തന്റെ ജീവിതം സിസ്റ്റർ ലൂയിസ, മറ്റുള്ളവർക്ക് ഒരു സമ്മാനമാക്കി മാറ്റിയെന്ന് പറഞ്ഞ ഫ്രാൻസിസ് മാർപാപ്പാ അവരുടെ ആത്മാവിനെ ദൈവത്തിന് ഭരമേൽപിക്കുകയും, ഹെയ്തിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group