കുട്ടികളെ ലൈംഗിക ചൂഷണണത്തിന് ഇരകളാക്കുന്നതിനെതിരെ സഭയുടെ കടുത്ത നിലപാട് ആവർത്തിച്ച് മാർപാപ്പാ.
റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ പ്രതിനിധി ഫിലിപ്പ് പുല്ലേല്ലയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ ലൈംഗിക ചൂഷണത്തിനെതിരായ സഭയുടെ ഉറച്ച നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.
കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് സഭയിലുണ്ടായത് സാവധാനമാണെങ്കിലും ഇന്ന് അത് അചഞ്ചല നിലപാടാണെന്നും പാപ്പാ വിശദീകരിച്ചു. പ്രാദേശിക തലങ്ങളിൽ ചിലയിടങ്ങളിൽ സഭയുടെ നടപടികളോട് എതിർപ്പുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇതു തന്നെയാണ് വഴിയെന്ന ബോദ്ധ്യം ഓരോ തവണയും പ്രബലമാകുകയാണെന്നും പാപ്പാ പറഞ്ഞു.
ഗാർഹിക പശ്ചാത്തലത്തിലും ലൈംഗികപീഢന സംഭവങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് ഒരു കൂട്ടം സന്ദർശകർ തന്നോടു പറഞ്ഞതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അതും ഭീകരം തന്നെയാണെന്നും പറഞ്ഞു. ലൈംഗിക പീഢനം ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യലാണെന്നു പറഞ്ഞ പാപ്പാ ഒരു വൈദികൻ എന്ന നിലയിൽ തന്റെ ദൗത്യം ഈ പീഢനത്തിനിരകളെ രക്ഷിക്കലാണെന്നും വിശദീകരിച്ചു.
കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ സമിതി കർദ്ദിനാൾ സോൺ പാട്രിക് ഓ മാല്ലീയുടെ (Sean Patrick O’Malley) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ പ്രശംസിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group