നൈജീരിയയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ വൈദികനെ തട്ടിക്കൊണ്ട് പോയി

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ നൈജീരിയന്‍ വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ട് പോയി.നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് നിന്നാണ് കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റ് സമൂഹാംഗമായ ഫാ. പീറ്റർ അമോഡുവിനെ തട്ടിക്കൊണ്ട് പോയത്.

അടുത്ത ദിവസങ്ങളിൽ നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ തട്ടിക്കൊണ്ടു പോകലിനു ഇരയായ വൈദികരിൽ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് എകെ-ഒലെങ്‌ബെച്ചെയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ സേവനമനുഷ്ഠിക്കുന്ന ഫാ. അമോഡു.

നിരവധി വൈദികര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ മൂന്ന് വൈദികരെ വിട്ടയച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ കടുണയിലെ സാംബിനയിൽ ജൂലൈ 4ന് തട്ടിക്കൊണ്ടുപോയ ഫാ. ഇമ്മാനുവൽ സിലാസ്, സെന്റ് പാട്രിക് ഉറോമി ഇടവകയിൽ നിന്നുള്ള ഫാ. പീറ്റർ ഉഡോ, തെക്കൻ നൈജീരിയയിലെ എഡോ സംസ്ഥാനത്തെ ഈസാനിലെ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ ഉഗ്ബോഹയിലെ സെന്റ് ജോസഫ് റിട്രീറ്റ് സെന്ററിൽ സേവനം ചെയ്യുന്ന ഫാ. ഫിലേമോൻ ഒബോ എന്നിവരാണ് മോചിതരായിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group