ഉക്രൈനിലെ കാരിത്താസ് ഓഫീസിനു നേരെ റഷ്യൻ ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു

ഉക്രൈനിലെ തുറമുഖ നഗരമായ മരിയുപോൾ നഗരത്തിലെ കാരിത്താസ് ഓഫീസിനു നേരെ റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. ഏപ്രിൽ 11- നു നടന്ന ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു.

“മരിയുപോളിലെ കാരിത്താസ് ഓഫീസിനു നേരെ ഷെല്ലാക്രമണം നടക്കുമ്പോൾ ഓഫീസിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് വനിതാ ജീവനക്കാരുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടുവെന്ന് കാരിത്താസ് സംഘടന ട്വിറ്ററിൽ കുറിച്ചു.

ഉക്രൈനിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ചാരിറ്റബിൾ മിഷനായ കാരിത്താസ് സ്പെസ് ആണ് ആക്രമണത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനവും അവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group