സഹനത്തിന്റെ ശാസ്ത്രമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത ദർശനങ്ങളിൽ നാം കാണുന്നതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ഇന്നലെ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി.
ദൈവശാസ്ത്ര പണ്ഡിതയല്ലാത്ത അമ്മയുടെ ജീവിതത്തിൽ സഹന സുവിശേഷത്തിന്റെ ക്രിസ്തു ശാസ്ത്രം നന്നായി വിളക്കിചേർക്കപ്പെട്ടിരിക്കുന്നു. ദൈവം നമുക്ക് നൽകുന്ന ദാനമാണ് സഹനങ്ങൾ. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ പ്രഭാതം മുതൽ പ്രദോഷം വരെ സഹനങ്ങളുടെ നീണ്ട പരമ്പരയുണ്ട്. ദൈവിക ജ്ഞാനം ലഭിച്ച വ്യക്തികൾ സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമായി തെരഞ്ഞെടുക്കുന്നു.
പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ നാമും ക്രൂശിതനായ യേശുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നു. അതു വിശുദ്ധിയിലേയ്ക്കുള്ള പാതയാണ്. സഹിക്കുന്ന, കരയുന്ന സഭയുടെ ചിത്രമാണ് ഇന്ന് ലോകമെങ്ങും നാം കാണുന്നത്. ലോകത്തിനു ലഭിക്കുന്ന പീഡ ദൈവത്തിന്റെ ദാനമാണ്.
അൽഫോൻസാമ്മ ഈ ലോകത്തെ സഹനത്താൽ വെട്ടിപ്പിടിച്ചു. നമുക്കു ലഭിക്കുന്ന സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമാക്കി മാറ്റിയെടുക്കാൻ സാധിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group