വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കാർഡിനൽ ലെയോനാർദോ സാന്ദ്രിയുടെയും സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ് കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച് സഭയേയും വിശ്വാസത്തെയും അവഹേളിച്ചവർക്കെതിരേയും അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് പാലാ രൂപത പ്രെസ്ബിറ്ററൽ കൗണ്‍സിൽ ആവശ്യപ്പെട്ടു. വിശ്വാസവിരുദ്ധമായ ഇത്തരം നിന്ദ്യ പ്രവൃത്തികൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്നും വിശ്വാസികള അത്യന്തം വേദനിപ്പിക്കുന്ന ഈ പ്രവർത്തനങ്ങൾ തികച്ചും അലപനീയമാണെന്നും കൗണ്‍സിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്നതു പോലുള്ള പ്രതിഷേധങ്ങളും അഭിപ്രായ പ്രകടനങ്ങളും ഒരു പരിഷ്കൃത സമൂഹത്തിനും യോജിച്ചതല്ല. തീവ്രവിപ്ലവ ഗ്രൂപ്പുകളിലെ ഇത്തരം ശൈലികളെ സഭയിൽ അവതരിപ്പിച്ച് സഭയുടെ മുഖം വികൃതമാക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും മനസിലാക്കി മാറ്റിനിർത്തുവാൻ ഏവരും സത്വരശ്രദ്ധ പുലർത്തണമെന്നും കൗണ്‍സിൽ അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group