ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സമിതി വേണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹിന്ദു ധർമ പരിഷത്ത് ആണ് ഹർജി നൽകിയത്. ഇത്തരം ഹർജികൾ പൊതുജന താത്പര്യത്തെക്കാൾ പബ്ലിസിറ്റി താത്പര്യം മുൻ നിർത്തി ഉള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, എ. എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തള്ളിയത്. ഇത്തരം ഹർജിയുമായി വരുന്നവർ സാമുദായിക ഐക്യം തകർക്കുകയാണ് ചെയ്യുന്നത് എന്നും കോടതി വിമർശിച്ചു.
നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്നും ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കാൻ സമിതി വേണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. നിർബന്ധിത മത പരിവർത്തനം തടയുന്നതിന് ഇപ്പോൾത്തന്നെ നിയമം നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയത്.
സമൂഹ വിരുദ്ധരും രാജ്യവിരുദ്ധരും നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു ഹിന്ദു ധർമ പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group