ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ സിറിയയിൽ തീവ്രവാദി ആക്രമണം; 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഹാഗിയ സോഫിയ മാതൃകയിൽ സിറിയയിലെ ഹമാ നഗരത്തിന് സമീപം നിര്‍മ്മിച്ച പുതിയ ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേറ്റു. ഹാഗിയ സോഫിയ എന്ന പേര് നല്‍കിയിരിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടയാണ് ആക്രമണം നടന്നത്.

https://twitter.com/acimenanews/status/1551193005524123648?t=zeIiEMTti1fYN37pJ3OqIQ&s=09
രണ്ടു വര്‍ഷം മുമ്പ് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയാക്കി ഉപയോഗിക്കാൻ എർദോഗൻ സർക്കാർ തീരുമാനമെടുത്തതിനെ തുടർന്നാണ് അതേ പേരിൽ പുതിയൊരു ദേവാലയം സിറിയയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
വൈകാതെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും സംയുക്തമായി ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനമെടുക്കുകയായിരിന്നു. ജൂലൈ 24നു നടന്നത് റോക്കറ്റ് ആക്രമണം ആണെന്നു സിറിയൻ വാർത്ത ഏജൻസിയായ ‘സന’ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നിൽ തീവ്രവാദി സംഘടനകൾ ആണെന്നും സനയുടെ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ഒരു പരിധിവരെ സർക്കാർ അടിച്ചമർത്തൽ നടത്തിയെങ്കിലും, തക്ഫീരി തീവ്രവാദ പ്രസ്ഥാനം രാജ്യത്തിന്റെ ചില ഭാഗങ്ങളിലായി തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ ഏത് തീവ്രവാദി ഗ്രൂപ്പാണെന്ന് ഇനിയും വ്യക്തമല്ല.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group