തീവ്രവാദികൾ വെടിവച്ചു പരിക്കേല്പിച്ച സുഡാൻ ബിഷപ്പ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാൻ സിറ്റി: തീവ്രവാദികൾ വെടിവെച്ച് പരിക്കേൽപ്പിച്ച സൗത്ത് സുഡാനിലെ നിയുക്ത ബിഷപ് ക്രിസ്റ്റ്യൻ കാർലാസറെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു അദ്ദേഹത്തെ അക്രമികൾ വെടിവച്ചത്. ഇരുകാലുകൾക്കും പരിക്കേറ്റ് ചികിത്സയിലായതിനാൽ മെത്രാഭിഷേകച്ചടങ്ങുകൾ നീട്ടിവയ്ച്ചിരുന്നു. ഇപ്രകാരം നീട്ടിവച്ച മെത്രാഭിഷേകച്ചടങ്ങ് മാർച്ച് 25 ന് നടക്കും. ഇതിന് മുന്നോടിയായിട്ടായിരുന്നു മാർപാപ്പയുമായുളള കൂടിക്കാഴ്ച.

കോംബോനി മിഷനറി സഭാംഗമായ ബിഷപ് ക്രിസ്റ്റ്യനെ റുംബെക്ക് രൂപതയുടെ അധ്യക്ഷനായി നിയമിച്ച് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു 2021 ഏപ്രിൽ 26 ന് അദ്ദേഹത്തിന് ഇരുകാലുകൾക്കും വെടിയേറ്റത്. മെയ് 17 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group