വിശുദ്ധവാര തിരുക്കർമ്മങ്ങൾ തടയാൻ ബിഷപ്പിനെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി ചൈനീസ് ഭരണകൂടം

വിശുദ്ധവാര തിരുക്കർമ്മങ്ങൾ തടയാൻ വേണ്ടി ചൈനീസ് ഭരണകൂടം ബിഷപ്പിനെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി.

ഷെജിയാങ്ങിലെ ബിഷപ്പ് ഷാവോ ഷുമിനെയാണ് ചൈനീസ് സർക്കാർ വിമാന മാർഗ്ഗം അജ്ഞാത സ്ഥലത്തേക്ക് മാറ്റിയത്.

ചൈനീസ് സർക്കാർ ഇപ്പോഴും കത്തോലിക്കാ സഭയുടെ അധികാരികൾക്ക് രാജ്യത്ത് പൂർണ്ണ അനുവാദം നൽകിയിട്ടില്ല. ബിഷപ്പിന്റെ തിരോധാനത്തിൽ പ്രാദേശിക കത്തോലിക്കർ ആശങ്കയറിയിച്ചു.

വിശുദ്ധവാരത്തിലെ ചടങ്ങുകൾ ആചരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ സർക്കാർ നടത്തിയ നീക്കമാണ് ഇതെന്നാണ് സംശയം.

കഴിഞ്ഞ ഒക്ടോബറിൽ, ബിഷപ്പിനെ നിർബന്ധിത അവധിയിൽ ഭരണകൂടം പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബിഷപ്പ് ഷാവോയ്ക്ക് നവംബർ പകുതിയോടെ മാത്രമാണ് തിരികെ വരാൻ സാധിച്ചത്. രൂപതയുടെ സെക്രട്ടറി ഫാ. ജിയാങ് സുനിയനെയും സർക്കാർ പലതവണ ഇതുപോലെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. സർക്കാർ അംഗീകരിച്ച ഔദ്യോഗിക ചൈനീസ് കത്തോലിക്കാ സഭയിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിഷപ്പ് ഷാവോയെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. ഒരു തവണ ഏഴ് മാസം വരെ നീണ്ടു ആ തടങ്കൽ.

വത്തിക്കാനോട് പ്രതിജ്ഞാബന്ധരായ ചൈനയിലെ കത്തോലിക്കാ വൈദികർ സർക്കാരിന്റെ ഭാഗത്തു നിന്നും നിരന്തര പീഡനവും നിർബന്ധിത തിരോധാനവും നേരിടുന്നുണ്ട്. പത്തിലധികം കത്തോലിക്കാ വൈദികരെ സർക്കാർ ഇതിനോടകം തടങ്കലിലാക്കിയിട്ടുണ്ട്. ബിഷപ്പ് അഗസ്റ്റിൻ കുയി തായ് 10 വർഷത്തിലേറെയായി വീട്ടുതടങ്കലിലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group