വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ മേരിക്കുട്ടി ജെയിംസ്(ബിൻസി എ സ്എച്ച് – 50) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം രാജകുമാരിയിൽ നിന്നു പലചരക്ക് സാധനങ്ങൾ വാങ്ങി കൂടെയുണ്ടായിരുന്ന സിസ്റ്റർ അൽഫോൻസയോടൊപ്പം ഓട്ടോറിക്ഷയിൽ മഠത്തിലേക്ക് പോകുന്ന വഴി രാജകുമാരി സെന്റ് മേരീസ് സ്കൂളിന് മുൻവശത്ത് വച്ച് എതിരേ നിയന്ത്രണംവിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സിസ്റ്റർ അൽഫോൻസയ്ക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കുണ്ട്. ഗുരുതര പരിക്കേറ്റ സിസ്റ്റർ ബിൻസിയെ ആദ്യം അടിമാലി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായ ത്തിലായിരുന്നു ചികിത്സ. മരുന്നുകളോട് പ്രതികരിക്കാതിരുന്നതിനാലാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ യുപി വിഭാഗം അധ്യാപികയായ സിസ്റ്റർ ബിൻസി നെടുങ്കണ്ടം കറുകപ്പിള്ളിൽ കുടുംബാംഗമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group