മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലെത്തി.
ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേർന്ന അപ്പസ്തോലിക് നുണ്‍ഷ്യോയെ ബൊക്കെ നൽകി സ്വീകരിച്ചു.
ചങ്ങനാശേരി അതി രൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ തക്കല മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസലർ റവ.ഡോ.ഐസക് ആലഞ്ചേരി, വൈദിക അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അതിരൂപത കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന വത്തിക്കാന്‍ പ്രതിനിധിയെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്നു രാവിലെ 6.45ന് വത്തിക്കാന്‍ നുണ്‍ഷ്യോ അന്താരാഷ്ട്ര കുടുംബപഠനകേന്ദ്രമായ തുരുത്തി കാനാ- ജോണ്‍ പോള്‍ രണ്ടാമന് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉപരിപഠനം നടത്തുന്നവരും പ്രഫസര്‍മാരും ഉള്‍പ്പെടുന്ന വൈദികരോടും സമര്‍പ്പിതരോടും സംവാദം നടത്തും.
12ന് ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2.30ന് എസ്ബി കോളജില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലിക്കു അതിരൂപതയുടെ സ്വീകരണം നല്‍കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group