വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഫാ. തിയഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തിൽ വൈദികരും അൽമായരും ഉൾപ്പെടെ ആറു പേർ ഇന്നലെ തുറുമുഖ കവാടത്തിനു മുന്നിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാര സത്യഗ്രഹം രാത്രിയോടെ അവസാനിപ്പിച്ചു.
സമരസമിതി പ്രവർത്തകനെയും വൈദികനെയും മർദിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തുമെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടറുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചത്.
വിഴിഞ്ഞം സമരത്തിന്റെ 14-ാം ദിനമായ ഇന്നലെ മുല്ലൂരിലെ സമരപ്പന്തലിൽ നിന്നു പ്രകടനം തുറമുഖ കവാടത്തിനു മുന്നിലെത്തി. ഇതേ സമയം തന്നെ കടലിൽ 20 താങ്ങുവള്ളങ്ങളുടെ നേതൃത്വത്തിൽ ഉപരോധ സമരവും നടന്നു.
അതേസമയം,കവാടത്തിനുള്ളിൽ കുത്തിയിരുന്നു സമരം ചെയ്യുന്ന പ്രവർത്തകർക്ക് ഭക്ഷണവുമായെത്തിയ വാഹനങ്ങൾ പോലീസ് തടഞ്ഞത് പ്രവർത്തകരുമായുള്ള സംഘർഷത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായി. വൈകുന്നേരം സമരസമിതി അംഗങ്ങൾക്ക് ചായയുമായി എത്തിയ വാഹനവും പോലീസ് തടഞ്ഞു. ഇതോടെ സംഘർഷാവസ്ഥ രൂക്ഷമായി.
സമരസമിതി അംഗങ്ങൾക്ക് കിടക്കാൻ കട്ടിലുമായി എത്തിയ ഓട്ടോറിക്ഷ പോലീസ് തടഞ്ഞതായും സമരസമിതി പ്രവർത്തകനെയും ഒരു വൈദികനെയും പോലീസ് മർദിച്ചതായും സമരസമിതി കണ്‍വീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group