വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. കേരളത്തിലെ മാധ്യമ പ്ലാറ്റുഫോമുകളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന തോൽവിയായി വി ടി ബൽറാമിന്റേതു മാറിയതിനു പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അയാൾ വിവേക ശൂന്യമായ പ്രസ്താവനകൾ തുടരെ തുടരെ തൊടുത്തു വിടുന്നു. തൃത്താലയിലെ ജനങ്ങൾ അവഗണിച്ച് കഴിഞ്ഞു. തള്ളിക്കളഞ്ഞിട്ടും കാര്യങ്ങൾ പഠിക്കുന്നില്ല. ക്രൈസ്തവ ചിന്തകൾക്കെതിരെ, ക്രൈസ്തവർക്കെതിരെ,ക്രൈസ്തവ മതനേതാക്കൾക്കെതിരെ നിരന്തരം സംസാരിക്കുന്ന വി ടി ബൽറാമിനെ കോൺഗ്രസ്സ് നിലയ്ക്ക് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി ടി ബൽറാമിന്റെ പല പരാമർശങ്ങളും ക്രൈസ്തവർക്ക് എതിരേയായിരുന്നു. തന്റെ ചുറ്റുപാടുകളെക്കുറിച്ച്, സമൂഹത്തേക്കുറിച്ച്, ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് പക്വമായി സംസാരിക്കാൻ ബല്‍റാം ഇനിയും പഠിക്കണം. അല്ലെങ്കിൽ വിവരമുള്ള കോൺഗ്രസ്സ് നേതാക്കൾ പഠിപ്പിക്കണം. എയ്ഡഡ് മേഖലയിലെ നിയമനം, സ്വാശ്രയ കോളജുകൾക്കെതിരായ സമരം, ശബരിമല യുവതീ പ്രവേശനം, സവർണ സംവരണം, എന്നീ വിഷയങ്ങളിൽ നല്ല പരിശീലനം ഇയാൾക്ക് കോൺഗ്രസ്സ് നേതാക്കൾ കൊടുക്കുമല്ലോ? കോൺഗ്രസ്സ് പാർട്ടിയിൽ നടത്തുന്ന മാധ്യമ കസർത്തുകൾ പാർട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട.യാഥാർഥ്യങ്ങൾ മനഃപൂർവ്വം അവഗണിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത ഇത്തരം നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.
ക്രൈസ്തവ മതനേതാക്കൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കുന്ന വി ടി ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ കോൺഗ്രസ് നേതൃത്വo
തയ്യാറാവണമെന്നും അൽമായ ഫോറം സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group