ബലൂചിസ്താൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന 23 പേർ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു.
ഇവരെല്ലാം പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. മുസാഖേല്‍ ജില്ലയിലെ രാരാ ഹാഷിം ഏരിയയില്‍ വെച്ച് പഞ്ചാബില്‍ നിന്ന് ബലൂചിസ്താനിലേക്ക് വരികയായിരുന്ന ബസില്‍ യാത്ര ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടത്.
ബലൂച് ലിബറേഷൻ ആർമി എന്ന സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇവർ പ്രവിശ്യയിലേക്കുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള റോഡുകള്‍ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തോക്കുധാരികളായ ഒരു സംഘം റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിർത്തി, യാത്രക്കാരുടെ തിരിച്ചറിയല്‍ കാർഡുകള്‍ പരിശോധിച്ചതായും ബലൂചിസ്താനില്‍ നിന്ന് അല്ലാത്തവരെ തിരഞ്ഞെടുത്താണ് വെടിവെയ്പ് നടത്തിയതെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
വെടിവെപ്പില്‍ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് അസിസ്റ്റൻറ് കമ്മീഷണർ മൂസ ഖേല്‍ നജീബ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും നടന്നിരുന്നു. ജിയുനിയിലെ പൊലീസ് സ്റ്റേഷന് പുറത്ത് മൂന്ന് വാഹനങ്ങള്‍ക്ക് തീയിടുകയും മസ്തുങ് ജില്ലയിലെ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫറാസ് ബുഗ്തി സംഭവത്തെ അപലപിച്ചു. അടിയന്തര യോഗവും വിളിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group