‘കേരശക്തിക്ക്’ 7 ലക്ഷം പിഴ; മോശം വെളിച്ചെണ്ണ വനവാസികള്‍ക്ക് വിതരണം ചെയ്തെന്ന കണ്ടെത്തല്‍ ഒരു മാസം പൂഴ്‌ത്തിവച്ചതിന് ശേഷം നടപടി

ഇടുക്കി: വനവാസി ഊരുകളില്‍ മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തില്‍ നടപടി. വെളിച്ചെണ്ണ ഉത്പാദകരായ കേര ശക്തിക്ക് ഇടുക്കി ജില്ലാ കളക്ടർ പിഴ ഈടാക്കി ഉത്തരവിറക്കി.

ഏഴ് ലക്ഷം രൂപ കേരശക്തി പിഴ അടയ്‌ക്കണം. കമ്ബനിയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.

കർക്കടക മാസത്തില്‍ വെള്ളിയാമറ്റം, ഉടുമ്ബൻചോല വനവാസി ഊരുകളില്‍ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു വെളിച്ചെണ്ണ വിതരണം ചെയ്തത്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ശരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതുപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്ത് കഴിച്ച പലർക്കും ഭക്ഷ്യവിഷബാധ അടക്കം റിപ്പോർട്ട് ചെയ്തു. തുടർന്ന് പരാതികള്‍ ഉയരുകയും വിമർശനങ്ങള്‍ കർശനമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സാമ്ബിള്‍ പരിശോധിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഒരു മാസത്തോളം നടപടിയെടുത്തില്ല. തുടർന്ന് വനവാസികളുടെ നേതൃത്വത്തില്‍ വെളിച്ചെണ്ണയും കൈകളിലേന്തി പ്രതിഷേധ മാർച്ച്‌ നടന്നു. ഭക്ഷ്യവകുപ്പ് നാളുകളോളം പൂഴ്‌ത്തിവച്ച കണ്ടെത്തലില്‍ ഒടുവിലാണ് നടപടിയുണ്ടായത്.

കേര ശക്തിയുടെ ഉടമ ഷിജാസാണ് 7 ലക്ഷം രൂപ അടയ്‌ക്കേണ്ടത്. 15 ദിവസത്തിനകം തുക അടയ്‌ക്കണമെന്നാണ് നിർദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group