എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക് അടുത്ത പത്രോസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവിന് ഇന്ന് തുടക്കം.
വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പല്‍ എല്ലാ ക്രമീകരണങ്ങളോടും കൂടി പൂര്‍ണ്ണസജ്ജമായി കഴിഞ്ഞിരിക്കുന്നു. 133 കര്‍ദ്ദിനാളുമാര്‍ക്കായി ഇരിപ്പിടവും മറ്റ് സജ്ജീകരണങ്ങളും തയാറായി കഴിഞ്ഞു.
ഇന്നലെ അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ, വരാനിരിക്കുന്ന കോൺക്ലേവിൽ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും രഹസ്യ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കോൺക്ലേവിൽ പ്രവേശിക്കുന്നതിന് അർഹതയുള്ള 135 കർദ്ദിനാളന്മാരിൽ നാലുപേർ ഇന്ത്യക്കാരാണ്. ഇതില്‍ മലയാളികള്‍ക്ക് അഭിമാനമായി രണ്ടു കര്‍ദ്ദിനാളുമാരുണ്ടെന്നതും ശ്രദ്ധേയം. സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദ്ദിനാള്‍ അന്തോണി പൂള എന്നീ കർദ്ദിനാളുന്മാരാണ് 80 വയസ്സിൽ താഴെ പ്രായമുള്ള വോട്ടവകാശമുള്ള ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m