ക്രൈസ്തവർക്കെതിരായുള്ള ആക്രമണം നൈജീരിയയിൽ തുടരുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ബെനു സംസ്ഥാനത്ത് ഫുലാനി തീവ്രവാദികൾ രണ്ട് ക്രൈസ്തവരെക്കൂടി കൊലപ്പെടുത്തി. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് പത്തുപേരെ കൊലപ്പെടുത്തിയിരുന്നു.
ബെനു സംസ്ഥാനത്തെ ഒട്ടുക്പോ കൗണ്ടിയിലെ ഒട്ടാബി-ആൽപ ഗ്രാമത്തിലാണ് കർഷകരായ രണ്ട് ക്രൈസ്തവരെ കൊലപ്പെടുത്തിയതെന്ന് അഗാതു ലോക്കൽ ഗവൺമെന്റ്റ് കൗൺസിൽ അംഗം മാർവിസ് എജെ പറഞ്ഞു. രണ്ടുപേരും അഗാതു കൗണ്ടിയിൽ നിന്നുള്ളവരായിരുന്നു. എങ്കിലും അവരുടെ ഫാമുകൾ ഒട്ടുക്പോ കൗണ്ടിയിലാണ്.
കൊലപാതകങ്ങൾക്ക് പിന്നിൽ ഫുലാനി തീവ്രവാദികളെന്ന് പ്രദേശവാസിയായ നോഹ ഉനോഗു വെളിപ്പെടുത്തി.