ക്രൈസ്തവർ പ്രത്യാശയുടെ സംവാഹകരും ശില്പികളുമാകാൻ വിളിക്കപ്പെട്ടവർ : പാപ്പാ

ക്രൈസ്തവർ പ്രത്യാശയുടെ സംവാഹകരും ശില്പികളുമാകാൻ വിളിക്കപ്പെട്ടവർ : പാപ്പാ

j339

തങ്ങൾ കണ്ടുമുട്ടുന്നവരുടെ ജീവിതാവസ്ഥകളിൽ, ക്രിസ്തുവിൻറെ കാലടികൾ പിൻചെന്ന്, മൂർത്തമായി പങ്കുചേരുകയും സുവിശേഷം പകർന്നു നല്കുകയും ചെയ്തുകൊണ്ട് പ്രത്യാശയുടെ സംവാഹകരും ശില്പികളുമാകുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.


ഇക്കൊല്ലം ഒക്ടോബർ 19-ന് ആചരിക്കപ്പെടുന്ന തൊണ്ണൂറ്റിയൊമ്പതാം ലോക പ്രേഷിതദിനത്തിന്  നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“ജനതകൾക്കിടയിൽ പ്രത്യാശയുടെ പ്രേഷിതർ” എന്ന വിചിന്തന പ്രമേയം ഈ പ്രത്യാശയുടെ ജൂബിലി വർഷത്തിലെ പ്രേഷിത ദിനാചരണത്തിന് താൻ തിരഞ്ഞെടുത്തിരിക്കുന്നതിനെക്കുറിച്ച് ഈ സന്ദേശത്തിൻറെ തുടക്കത്തിൽ അനുസ്മരിക്കുന്ന  പാപ്പാ, ഈ ആപ്തവാക്യം,  ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് പ്രത്യാശയുടെ സന്ദേശവാഹകരും നിർമ്മാതാക്കളും ആയിരിക്കുകയെന്ന മൗലികവിളിയെക്കുറച്ച് ഓരോ ക്രിസ്തുവിശ്വാസിയെയും മാമ്മോദീസാ സ്വീകരിച്ചവരുടെ സമൂഹമായ സഭയെയും ഓർമ്മപ്പെടുത്തുന്നുവെന്നു വിശദീകരിക്കുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)