ഓസ്ട്രിയയിലെ ഗ്രാസിൽ പതിനൊന്ന് മരണങ്ങൾക്ക് കാരണമായ വെടിവയ്പ്പിൽ അനുശോചനമറിയിച്ചും, അനുസ്മരണസമ്മേളനങ്ങൾ ഒരുക്കിയും ഇരകളുടെ കുടുംബങ്ങൾക്ക് സഹായഹസ്തമേകിയും കത്തോലിക്കാസഭ. ജൂൺ 10 ചൊവ്വാഴ്ച രാവിലെയാണ്, ഗ്രാസിലെ മുൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ഇരുപത്തിയൊന്നുകാരൻ നാൽപ്പതോളം നിരവധി വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും നേരെ വെടിയുതിർത്തശേഷം ആത്മഹത്യാ ചെയ്തത്.
ഈ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബക്കാരും സുഹൃത്തുക്കളുമായവർക്ക് സഹായമേകാനായി, രൂപതയുൾപ്പെടെ ഫോൺ സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാഭ്യാസകാലത്ത് റാഗിങ്ങിന് വിധേയനായ 21-കാരനായ ആർതർ എന്ന ഓസ്ട്രിയൻ പൗരനാണ് തന്റെ മുൻ സ്‌കൂളിലെത്തി നാൽപ്പതോളം വെടിയുതിർത്തത്. 14-നും 18-നും ഇടയിലുള്ള ഒൻപത് വിദ്യാർത്ഥികളും ഒരു സ്‌കൂൾ ടീച്ചറുമാണ് കൊല്ലപ്പെട്ടത്. മറ്റ് മുപ്പതോളം പേർക്ക് പരിക്കേറ്റതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെടിവയ്പ്പിന് ശേഷം കൊലപാതകിയെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തി.
ജൂൺ 11 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പായും ഈ ദാരുണസംഭവത്തിൽപ്പെട്ടവർക്ക് പ്രാർത്ഥനയും സാമീപ്യവും ഉറപ്പുനൽകിയിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m