മാനുഷികവും സാമൂഹ്യവുമായ ബന്ധങ്ങൾ താറുമാറാകുകയും സംഘർഷങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്ന ഇടങ്ങളിൽ അനുരഞ്ജിപ്പിക്കുന്നതിനു പ്രാപ്തമായ ഒരു സഭയെ ദൃശ്യമാക്കിത്തീർക്കണമെന്ന് ഉദ്ബോധിപ്പിച്ച് മാർപ്പാപ്പാ.
ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് ജൂൺ 17-ന്, ചൊവ്വാഴ്ച അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് സംഘർഷഭരിത ലോകത്തിന് ഇന്ന് ഏറെ ആവശ്യമായിരിക്കുന്ന സമാധനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ലിയൊ പതിനാലാമൻ പാപ്പാ ഇങ്ങനെ പറഞ്ഞത്.
ക്രിസ്തുവുമായുള്ള ബന്ധം നമ്മെ സമാധാനത്തിൻറെ കാര്യത്തിൽ അജപാലനപരമായ ഒരു ശ്രദ്ധ വികസിപ്പിച്ചെടുക്കാൻ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. തൻറെ ഇഹലോകവാസന്ത്യത്തിൻറെ തലേന്ന്, ഉയിർപ്പുതിരുന്നാൾ ദിനത്തിൽ നല്കിയ “ ഊർബി ഏത്ത് ഓർബി” സന്ദേശത്തിൽ, ഫ്രാൻസീസ് പാപ്പാ സകലജനതകൾക്കും വേണ്ടി നടത്തിയ തീക്ഷ്ണമായ സമാധാനാഭ്യർത്ഥന പാപ്പാ അനുസ്മരിച്ചു.
മെത്രാന്മാർ തമ്മിലും മെത്രാന്മാരും പത്രോസിൻറെ പിൻഗാമിയും തമ്മിലും ഉണ്ടായിരിക്കേണ്ട കൂട്ടായ്മ അഥവാ, സംഘാതാത്മകത, സുവിശേഷ പ്രഘോഷണത്തിലും വിശ്വാസം പകർന്നു നല്കുന്നതിലും പ്രകടമാകേണ്ട നവോന്മേഷം, ക്രിസ്തുവുമായി വൈക്തിക ബന്ധത്തിൽ ജീവിക്കാൻ വ്യക്തികളെ സഹായിക്കേണ്ടതിൻറെ ആവശ്യകത, സംഭാഷണ സംസ്കൃതി പരിപോഷണം എന്നിവയെക്കുറിച്ച് പാപ്പാ തൻറെ പ്രഭാഷണത്തിൽ പരാമർശിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m