ലോകത്താകമാനം കാൻസർ മൂലമുള്ള മരണവുമായി ബന്ധപ്പെട്ട ഭീതി വളർന്നുവരുന്നതിനിടെ, ഓരോ രണ്ടു മിനിട്ടിലും ഒരു സ്ത്രീയെന്ന നിലയിൽ, സെർവിക്കൽ കാൻസർ മൂലം മരണമടയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വ്യക്തമാക്കി.
90 ശതമാനത്തോളം സെർവിക്കൽ കാൻസറിനും കാരണമാകുന്നത് പാപ്പിലോമാ വൈറസാണെന്ന് പ്രസ്താവിച്ച ഐക്യരാഷ്ട്രസഭാസംഘടന, എന്നാൽ എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് 90 ശതമാനം കാൻസർ സാധ്യതയും ഒഴിവാക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കി. ലൈംഗികബന്ധത്തിലൂടെ പകരുന്ന വ്യാധികളിൽ പ്രധാനപ്പെട്ടതാണ് എച്ച്.പി.വി. ഏതാണ്ട് 200 വിവിധ തരം പാപ്പിലോമാ വൈറസുകൾ ഉണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും പ്രത്യേക അടയാളങ്ങൾ കാണിക്കാത്തവയാണെന്നും, എന്നാൽ ഈ വൈറസുകൾ ഉണ്ടാക്കുന്ന മരണങ്ങളിൽ പലതും ഒഴിവാക്കാനാകുന്നവയാണെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു. പ്രതിരോധകുത്തിവയ്പ്പാണ് ഇതിലേക്കുള്ള പ്രധാന വഴിയെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു.
ഒൻപതിനും പതിനാലിനും ഇടയിലുള്ള പെൺകുട്ടികളെ പ്രധാനലക്ഷ്യമാക്കി ലോകത്ത് പല രാജ്യങ്ങളും എച്ച്.പി.വി. വൈറസിനെതിരെയുള്ള കുത്തിവയ്പ്പ് ലഭ്യമാക്കുന്നുണ്ടങ്കിലും, 2023-ലെ കണക്കുകൾ പ്രകാരം അഞ്ചിലൊന്ന് പെൺകുട്ടികൾ മാത്രമാണ് ഈയൊരു കുത്തിവയ്പ്പ് എടുത്തതെന്ന് യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0