റോം : അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നീക്കത്തില്‍ കടുത്ത ആശങ്കയും രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്ത്.
എല്ലാ മനുഷ്യരുടെയും തുല്യ അന്തസ്സിനെക്കുറിച്ചുള്ള സത്യം മാനിക്കാതെ ബലപ്രയോഗത്തിലൂടെ കെട്ടിപ്പടുത്തത് ദുരന്തത്തില്‍ ആരംഭിക്കുകയും ദുരന്തത്തില്‍ അവസാനിക്കുകയും ചെയ്യുമെന്ന് അമേരിക്കയിലെ ബിഷപ്പുമാർക്ക് അയച്ച കത്തില്‍ മാർപാപ്പ പറഞ്ഞു.
കൊടും പട്ടിണിയും അരക്ഷിതാവസ്ഥയും ചൂഷണവും പ്രകൃതി ദുരന്തവും കാരണം രക്ഷതേടി വന്നവരെ നാടുകടത്തുന്നത് നിരവധി പുരുഷന്മാരുടെയും സ്ത്രീകളുടെയും കുടുംബങ്ങളുടെയും അന്തസ്സിന് മുറിവേല്‍പിക്കും.
അവരെ ദുർബലരും പ്രതിരോധിക്കാൻ കഴിയാത്തവരുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.കൂട്ടത്തോടെ നാടുകടത്തല്‍ ആരംഭിച്ചതോടെ യു.എസിലുണ്ടായ പ്രതിസന്ധി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ മാർപാപ്പ, കുടിയേറ്റക്കാരെ കുറ്റവാളികളായിക്കണ്ട് നാടുകടത്തുന്നതിനോട് മനസ്സാക്ഷിയുള്ളവർക്ക് യോജിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m