പോളണ്ടിൽ യേശുവിലുള്ള വിശ്വാസത്തെപ്രതി ജീവൻ ത്യജിച്ച 15 സന്യാസിനികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കത്രീനായുടെ സന്ന്യാസിനീ സമൂഹത്തിലെ അംഗങ്ങളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. പോളണ്ടിലെ ബ്രനിയേവൊയിൽ, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാറൊ, ലെയോ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
1945 ജനുവരി 22-നും നവംബര്‍ 25നുമിടയ്ക്ക് വിശ്വാസത്തെ പ്രതി മരണം വരിച്ചവരാണ് ഇവർ. ഇവരിൽ ചിലർ ഉടൻ തന്നെയും മറ്റു ചിലർ പീഢനങ്ങളേറ്റതിൻറെ ഫലമായി പിന്നീടും മരണമടയുകയായിരുന്നു. നിരീശ്വരവാദത്താലും കമ്മ്യൂണിസ്റ്റ് ആശയങ്ങളാലും മതിമറന്ന തലവന്മാരും പടയാളികളും അടങ്ങിയ പട പോളണ്ടിൽ ഇരച്ചുകയറിയ കാലഘട്ടത്തിലാണ് ഇവരെല്ലാം വധിക്കപ്പെട്ടത്. മതവിരോധികളുടെ ഇടയിൽ നിന്നു പലായനം ചെയ്യാൻ കഴിയുമായിരുന്നിട്ടും ഈ സന്ന്യാസിനികൾ തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടവര്‍ക്ക് ഇടയില്‍ സേവനം തുടര്‍ന്നു. രോഗികളുടെയും കുഞ്ഞുങ്ങളുടെയും അനാഥരുടെയും ദയനീയ സാഹചര്യം മനസിലാക്കി സ്വജീവന്‍ പണയപ്പെടുത്തി അവിടെ നിലകൊള്ളുകയായിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0