കഴിഞ്ഞ നാലു വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്ന മ്യാന്മറിന്റെ വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കം മൂലo പ്രദേശത്തെ സാധാരണ ജനജീവിതം കൂടുതൽ ദുരിതത്തിൽ.
മാർച്ച് ഇരുപത്തിയെട്ടിനുണ്ടായ ഭൂമികുലുക്കവും, നിലവിലെ കടുത്ത വെള്ളപ്പൊക്കവും ഉൾപ്പെടെ, കച്ചിൻ സംസ്ഥാനത്ത് ഉണ്ടായ പ്രകൃതിദുരന്തങ്ങൾ മൂലം വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഫീദെസ് വ്യക്തമാക്കി. ചിസാവ് നഗരത്തിലുള്ള അഭയാർത്ഥിക്യാമ്പുൾപ്പെടെ വെള്ളത്തിനടിയിലായി. മാലിക പോലെയുള്ള നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണെന്നും, സഗായിങ് പ്രദേശത്ത് കൃഷിയിടങ്ങൾ മുങ്ങിപ്പോയെന്നും ഏജൻസി വിശദീകരിച്ചു.
സാധാരണയായി വിളവെടുപ്പ് കാലവും കഴിഞ്ഞ് ജൂൺ, ജൂലൈ മാസങ്ങളിലെത്തുന്ന മഴയും വെള്ളപ്പൊക്കവും ഇത്തവണ മെയ് മാസം അവസാനമെത്തിയതോടെ ഗണ്യമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0